ആത്മപരിശോധനയുടെ മാസമാണ് മുഹറം. ഒരു പുതിയ വർഷം ആരംഭിക്കുമ്പോൾ മനുഷ്യൻ തന്റെ കഴിഞ്ഞ കാലത്തെ വിലയിരുത്തണം. എന്തെല്ലാം തെറ്റുകൾ സംഭവിച്ചു, എങ്ങനെ ഒരു നല്ല വിശ്വാസിയാകാം എന്ന ചോദ്യങ്ങൾ സ്വയം ചോദിക്കണം. ആരാധനകൾ വർധിപ്പിക്കുകയും ഖുർആൻ പാരായണം കൂടുതൽ ശ്രദ്ധാപൂർവം നിർവഹിക്കുകയും ദുആകളും ദിക്റുകളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ട സമയം കൂടിയാണിത്.
തിരുനബി(സ) പറഞ്ഞു: "ക്ഷമ എന്നത് സത്യവിശ്വാസിയുടെ സൈന്യാധിപനാണ്." അവിടുന്ന് വീണ്ടും പറഞ്ഞു: "നിനക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ വലിയ നന്മയുണ്ട്." ഇബ്നു അബ്ബാസ്(റ) നു മുത്ത് നബി (സ) നൽകിയ വസ്വിയ്യത്തിൽ ഇപ്രകാരം കാണാം: "അറിയുക, തീർച്ചയായും ക്ഷമയോടൊപ്പമാണ് അല്ലാഹുവിന്റെ സഹായം; വിഷമത്തോടൊപ്പമാണ് ആശ്വാസം; പ്രയാസത്തോടൊപ്പമാണ് എളുപ്പവുമുള്ളത്".
സമൂഹത്തിൽ പ്രചാരത്തിലുള്ള മറ്റു അഭിവാദന വചനങ്ങളിൽ നിന്നെല്ലാം വിഭിന്നമാണ് സലാം പറയൽ. അത് സാമൂഹിക ഐക്യത്തെ സുന്ദരമാക്കുകയും പരസ്പര സ്നേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം, അപരന്റെ രക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയെ കൂടി സലാം ഉൾവഹിക്കുന്നുണ്ട്.
എല്ലാ സമയത്തും നിങ്ങളുടെ പശ്ചാത്താപം പുതുക്കിക്കൊണ്ടിരിക്കുക. കാരണം, മനുഷ്യന് പാപങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഒരു അടിമയുടെ ബാഹ്യവും ആന്തരികവുമായ ജീവിതം പാപമുക്തമാകുക എന്നത് പ്രയാസമാണ്. പാപസുരക്ഷിതത്വവും പൂർണത ഉണ്ടായിരുന്നിട്ടുപോലും, നബി(സ) ദിവസത്തിൽ എഴുപതിലധികം തവണ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്തിരുന്നു എന്നത് നമുക്ക് വലിയൊരു പാഠമാണ്.
ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം സംസ്കൃതി പക്ഷെ പരിസ്ഥിതിയെ ചേർത്തുപിടിക്കുന്നതായിരുന്നു. മണ്ണ്, മരം, വായു, ജലം എന്നിവയടങ്ങുന്ന ജൈവവൈവിധ്യം അല്ലാഹുവില്‍ നിന്നുള്ള അമാനത്തായാണ് ഇസ്‌ലാം കാണുന്നത്.
നമ്മുടെ ഉമ്മറപ്പടികളിൽ വിരിയുന്ന ഈ പ്രാദേശികമായ സ്നേഹക്കൂട്ടായ്മകളുടെയും സാഹോദര്യത്തിന്റെയും ഏറ്റവും വലിയ ആഗോള രൂപമാണ് ഇതേ ദിനങ്ങളിൽ മക്കയിലെ പുണ്യഭൂമിയിൽ ദർശിക്കാനാകുന്നത്. കാരണം, ഈ ആഘോഷങ്ങൾക്കെല്ലാം പശ്ചാത്തലമാകുന്നത് വിശുദ്ധമായ ഹജ്ജ് കർമത്തിന്റെ പുണ്യദിനങ്ങളാണ്.
മതപരമായും സാമൂഹികവും രാഷ്ട്രീയപരവുമായ ചരിത്രത്തിൽ കേരളത്തിൻ്റെ ഒരു ഉജ്ജ്വല വ്യക്തിത്വമായി അദ്ദേഹം ഇന്നും ജ്വലിച്ചു നിൽകുകയാണ്. തൻ്റെ ആത്മീയ ഔന്നിത്യത്താലും സാമൂഹിക പ്രതിബദ്ധതയാലും മലബാറിലെ സാമൂഹിക നിർമിതിക്ക് അതുല്യമായ സംഭാവനകൾ നൽകിയ മഹാമനീഷിയാണ് മമ്പുറം തങ്ങൾ.
ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ നിരവധിയാണ്. അതിനാൽ, മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതുപോലെ അവരോടും പെരുമാറുക. നിങ്ങൾക്കായി ഇഷ്ടപ്പെടുന്ന നന്മകൾ നിങ്ങളുടെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക. നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കാത്ത തിന്മകൾ അവർക്കും ലഭിക്കരുതെന്ന് ആഗ്രഹിക്കുക.
ഹദീസ് ക്രോഡീകരണത്തിൻ്റെ ഏറ്റവും സമ്പന്നമായ കാലഘട്ടം ഹിജ്റ 200 മുതൽ 300 വരെയായിരുന്നു. പ്രശസ്ത ഹദീസ് ഗ്രന്ഥങ്ങളായ അസ്സിഹാഹുസ്സിത്ത വിരചിതമാകുന്നത് ഇക്കാലയളവിലാണ്. ഹിജ്റ 256ൽ വഫാതായ ഇമാം ബുഖാരി(റ)വിൻ്റെ പ്രശസ്ത രചനയായ അൽ 'ജാമിഉ സഹീഹ്' ആണ് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥം.
ആരെങ്കിലും നിങ്ങളെ പുകഴ്ത്തുകയാണെങ്കിൽ, ഹൃദയം കൊണ്ട് ആ പുകഴ്ത്തലിനെ വെറുക്കുക. നിങ്ങൾക്ക് യഥാർത്ഥത്തിലുള്ള ഒരു നന്മയുടെ പേരിലാണ് അവർ പുകഴ്ത്തുന്നതെങ്കിൽ "നന്മകളെ വെളിപ്പെടുത്തുകയും തിന്മകളെ മറച്ചുവെക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവസ്തുതിയും" എന്ന് പറയുക.
തിരുനബിയുടെ കാലത്ത് ഹദീസുകൾ ക്രോഡീകരിക്കാതിരിക്കാൻ പല കാരണങ്ങളുണ്ട്. ഖുർആനുമായി ഇടകലരാനുള്ള സാധ്യത, അന്നത്തെ അറബികൾക്കിടയിൽ എഴുത്തും വായനയും അത്ര കണ്ട് സാർവത്രികമല്ലാത്ത സാഹചര്യം, അന്നത്തെ അറബികളുടെ അപാരമായ മനഃപ്പാഠസിദ്ധി തുടങ്ങിയവ അതിൽ ചിലതാണ്.
നിങ്ങൾക്കെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ നിങ്ങളുടെ സമ്പത്തിനെതിരെയോ പ്രാർത്ഥിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ഒരുപക്ഷേ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയത്തായിരിക്കാം അങ്ങനെ പറയുന്നത്, അത് നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും.